
ഈ
ചിത്രങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ്
പ്രതികളിലെ വനിതകളിലൊരാള്‍
‘ഞങ്ങളെയങ്ങ് ക്യാമറകൊണ്ട്
തിന്ന്...’
എന്ന
ശാപവാക്കില്‍ തുടങ്ങിയത്..
‘ഞങ്ങള്‍ക്കും
കുടുംബവും ഭര്‍ത്താവുമൊക്കെയുള്ളതാണെന്നും
നിങ്ങളുടെ ക്യാമറയില്‍
കുടുങ്ങിയാല്‍ നാട്ടിലൊക്കെ
പാട്ടായി അതിനു കോട്ടം
തട്ടുമെന്നു’മൊക്കെയായിരുന്നു
ഈ പരാതിക്കാരിയുടെ ശാപവാക്കുകളുടെ
ചുരുക്കം.
ഇത്തരം
വാക്കുകള്‍ പുതുമയല്ലാത്തതിനാല്‍
ഒരു മാധ്യമപ്രവര്‍ത്തകന്‍
പോലും തിരിച്ചൊരു അക്ഷരം
പോലും മിണ്ടിയില്ല.
പകരം
ക്യാമറ ക്ലിക്കുകളുടെ വേഗം
കൂട്ടിയതേയുള്ളു.
ഇനി
എന്തിനാണ് ഇവരെ ശിക്ഷിച്ചതെന്നുകൂടി
അറിയുക.
വെറുതെ
മനുഷ്യരെ ദുബായ്ക്കു
കടത്തിയതിനല്ല.
മറിച്ച്
കേരളത്തില്‍ നിന്നും പാവപ്പെട്ട
സ്ത്രീകളെ യാത്രാരേഖകളില്‍
കൃത്രിമം കാണിച്ചു കയറ്റി
അയക്കുകയും ദുബായിലെ മുറികളില്‍
പൂട്ടിയിട്ടു ലൈംഗീക കച്ചവടം
നടത്തി പണം സമ്പാദിച്ചതിനുമാണ്.
രക്ഷപെടാനൊരുങ്ങിയവരെയെല്ലാം
യാത്രാരേഖകള്‍ കൃത്രിമമെന്നു
കാണിച്ചു ഭീഷണിപ്പെടുത്തി
രാജ്യം വിടാനാകാതെ കുടുക്കിയിട്ടു.
വീട്ടിലെ
കഷ്ടപ്പാടുമൂലം അന്യദേശത്തു
കൂലിവേലക്കെത്തിയ ഇവരില്‍
പലര്‍ക്കും ഭര്‍ത്താവും
മക്കളും കുടുംബവും ഉണ്ടെന്നുപോലും
ഇക്കൂട്ടര്‍ വിസ്മരിച്ചു.
അവരാണ്
ഇപ്പോള്‍ തന്റെ മാനം
കപ്പലിലേറുമെന്ന് വിലപിക്കുന്നത്.
കോടതിമുറ്റത്തെ
ഇവരുടെ ശാപത്തിന്റെ അഗ്നി
അവരെ ശപിച്ച ഇരകളായ അഞ്ഞൂറിലേറെ
സ്ത്രീകളുടെയും അവരുടെ
കുടുംബക്കാരുടെയും കണ്ണീരിന്റെ
ഒരു കണത്തില്‍ അലിഞ്ഞുപോകാവുന്നതേയുള്ളു.
By Josekutty Panackal 25.02.2018