2018, ഒക്‌ടോബർ 12, വെള്ളിയാഴ്‌ച

പേസിന്റെ ബേസ്


 ഒക്ടോബര്‍ മാസത്തെ പഴയകാലത്തെക്കുറിച്ച് ഫേസ്ബുക്ക് ഓര്‍മ്മിപ്പിച്ചപ്പോള്‍ എട്ടുകൊല്ലം മുന്‍പെടുത്ത ഈ ചിത്രത്തിനു പിന്നിലെ കഥ പറയാമെന്നു തോന്നി. 2010ല്‍ ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസ് ടെന്നിസ് മിക്സഡ്  ഡബിള്‍സ് ഫൈനല്‍.  ലിയാണ്ടര്‍ പേസും സാനിയ മിര്‍സയുമാണ് ഇന്ത്യക്കുവേണ്ടി കളത്തില്‍. കരീബിയര്‍ ദ്വീപുസമൂഹത്തിലെ സെന്റ് ലൂസിയ രാജ്യക്കാരാണ് എതിരാളികള്‍. മത്സരം ഇന്ത്യ ജയിച്ചു.  സന്തോഷം പങ്കുവച്ച്   ആരാധകര്‍ക്കായി ടെന്നിസ് ബോളുകള്‍ സാനിയ കളത്തില്‍ നിന്നും ഗ്യാലറിയിലേക്ക് അടിച്ചുകൊടുത്തു. ബോളുകള്‍ കിട്ടിയവര്‍ ആഘോഷപൂര്‍വം അതു കൈക്കലാക്കി. പ്രസ് ഫൊട്ടോഗ്രഫര്‍മാര്‍ക്ക് അനുവദിക്കപ്പെട്ടിട്ടുള്ള സ്ഥലത്തുനിന്നും കളിയുടെയും അതിനു ശേഷമുള്ള ആഘോഷത്തിന്റെയും ചിത്രം എടുത്തതോടെ ഇനി എനിക്കും കളം വിടാം. ലിയാണ്ടറും സാനിയയും വിയര്‍പ്പൊക്കെ ഒപ്പി മടങ്ങുകയാണ്. ഗെയിംസിന്റെ  ഒഫിഷ്യല്‍ ബ്രോഡ്കാസ്റ്റര്‍ നമ്മുടെ സ്വന്തം ദൂരദര്‍ശനാണ്. പക്ഷേ ക്യാമറയൊക്കെ മിക്കവാറും കൈകാര്യം ചെയ്യുന്നതാകട്ടെ സായിപ്പന്മാരും. ലിയാണ്ടറിന്റെ തിരിച്ചുപോക്ക് ചിത്രീകരിക്കുന്നതിനിടയില്‍ അരികിലെ ബോര്‍ഡിലിടിച്ചു ദാ കിടക്കുന്നു ഒരു ക്യാമറാമാന്‍. വെടിയുണ്ടപോലെ വരുന്ന ബോളുകളെ തിരിച്ചയക്കുന്ന വേഗതയോടെ അദ്ദേഹം താഴെവീഴുന്നതിനു മുന്‍പ് ക്യാമറമാനെയും ക്യാമറയെയും ലിയാണ്ടര്‍ താങ്ങി നിറുത്തി. ഭീകരാക്രമണ ഭയമുണ്ടായിരുന്ന സമയമായതിനാല്‍ സാനിയ മിര്‍സ പേടിച്ചരണ്ട് ‘എന്നെ കൊല്ലല്ലേ’എന്ന ഭാവത്തില്‍ അരികിലൂടെ ഓടിയകന്നു. ഏതായാലും കളിയും അതിനുശേഷമുള്ള ആഘോഷത്തേക്കാളും രസകരമായ ഒരു ചിത്രമായി അതുമാറുകയായിരുന്നു. ബെയ്ജിങ്ങില്‍ വേള്‍ഡ് ചാംപ്യന്‍ഷിപ്പിനുശേഷം  ഉസൈന്‍ ബോള്‍ട്ട് വിജയാഘോഷം നടത്തുന്നതിനിടെ പിന്നില്‍ നിന്നും ക്യാമറയുമായി വന്ന് ഇടിച്ചുവീഴ്ത്തിയ ക്യാമറാമാന്‍ മുതല്‍ നമ്മുടെ മുഖ്യന്റെ നെഞ്ചത്ത് മൈക്ക് കുത്തിയ സംഭവം വരെ ഉണ്ടായപ്പോള്‍ ഇക്കാര്യവും ഓര്‍മ്മയിലെത്തിയിരുന്നു. By Josekutty Panackal
#LeanderPaes #SaniaMirza #CameraMan #Fall #CommonWealthGames #Delhi2010 #MyLifeBook #BehindThePhoto #BehindThePicture 

ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...