#Josekutty #Panackal #Experience #News #photographer #journalist #liver #doctor #amrita #hospital #Kochi #Dr.Sudheendran #Suriya #surya #actor #kerala #Anjaan എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
#Josekutty #Panackal #Experience #News #photographer #journalist #liver #doctor #amrita #hospital #Kochi #Dr.Sudheendran #Suriya #surya #actor #kerala #Anjaan എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2014, ഓഗസ്റ്റ് 2, ശനിയാഴ്‌ച

വിനയത്തിന്റെ ആൾരൂപങ്ങൾ

മാധ്യമപ്രവർത്തകർക്ക് മുന്നിൽ വിനയം കാണിക്കുന്നവരാണ് പൊതുവെ ആളുകളെല്ലാം. പക്ഷേ അവരെ തെറിവിളിക്കാൻ കിട്ടുന്ന അവസരങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞും അത് പ്രയോഗിക്കുന്നവരും ചുരുക്കമല്ല. കഴിഞ്ഞയാഴ്ച എന്റെ ക്യാമറയിൽ പതിഞ്ഞ രണ്ട് വ്യക്തിത്വങ്ങളാണ് ഇതെഴുതാൻ എന്നെ പ്രേരിപ്പിച്ചത്. ഒന്ന്:  ഇന്ത്യയിൽ ഏറ്റവും കൂടുതൽ കരൾ ശസ്ത്രക്രിയ നടത്തിയിട്ടുള്ള ഡോക്ടർ സുധീന്ദ്രൻ, രണ്ട്: തമിഴ് നടൻ സൂര്യ.

ആദ്യം ഡോ.സുധീന്ദ്രനിലേക്ക്.. 29.07.2014ൽ കൊച്ചി അമൃത ആശുപത്രിയിൽ നടന്ന കരൾ ദാതാക്കളുടെയും സ്വീകർത്താക്കളുടെയും സംഗമവേദിയിൽ ജൂനിയർ ഡോക്ടറുടെ ചുറുചുറുക്കോടെ ഒാടി നടക്കുകയും, ഒാരോ കരൾ രോഗിയുടെയും ബന്ധുക്കളുടെയും കരൾ കവരുന്ന ചിരിയോടെ അവരുടെ എല്ലാക്കാര്യങ്ങളും അന്വേഷിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ വിനയം നാട്യമല്ലെന്ന് അകലെ മാറി നിന്ന് കുറച്ചുനേരം വിലയിരുത്തിയ എനിക്ക് മനസിലായി. ക്യാമറക്ക് മുന്നിലും അദ്ദേഹം വിനയാന്വിതനായിരുന്നു. ഡോക്ടറുടെ ഗൗരവം കാണിക്കാതെ സാധാരണക്കാരെപ്പോലെ തന്നെ പൊട്ടിച്ചിരിച്ചും അതിഥിയായെത്തിയ മോഹൻലാലിനെ‍ാപ്പം തന്റെ ഫോണിൽ 'സെൽഫി' എടുത്തും അദ്ദേഹം ഈ സംഗമത്തെ ആഘോഷമാക്കി.




ഇനി നടൻ സൂര്യയിലേക്ക്... തന്റെ പുതിയ സിനിമ 'അൻജാന്റെ' പ്രചരണാർഥമാണ് അദ്ദേഹം കൊച്ചിയിലെത്തിയത്. മഴമൂലം നെടുമ്പാശേരിയിൽ വൈകിയിറങ്ങിയ വിമാനത്തിൽ നിന്നും  ഉറക്കച്ചടവോടെ കൊച്ചിയിലേക്ക്. രാവിലെ തന്നെ മൂന്ന് മാധ്യമങ്ങൾക്ക് എക്സ്ക്ല‍ൂസീവ് ഇന്റർവ്യൂ, തുടർന്ന് കവിത തീയേറ്ററിൽ തന്നെക്കാണാനെത്തിയവർക്ക് അരികിലേക്ക്. തീയേറ്ററിനുള്ളിൽ തിങ്ങിനിറഞ്ഞ ആരാധകർക്കിടയിലേക്ക് കയറുമ്പോൾ നിരവധി ആളുകൾ പിച്ചുകയും തള്ളുകയും മാന്തുകയുമൊക്കെ ചെയ്യുന്നുണ്ട്. പല പ്രമുഖ നടന്മാരും ആരാധകരുടെ ഭാഗത്തുനിന്നും ഇത്തരം പ്രവൃത്തികൾ ഉണ്ടാകുമ്പോൾ രൂക്ഷമായി പ്രതികരിക്കുകയും ബോഡി ഗാർഡിനെ ഉപയോഗിച്ച് അവരെ 'കൈകാര്യം' ചെയ്യുന്നതുമെല്ലാം ഞാൻ മുൻപ് കണ്ടിട്ടുണ്ട്. പക്ഷേ സൂര്യ ഇതിനെയെല്ലാം ചിരിച്ചുകൊണ്ട് നേരിട്ടു. തള്ളൽത്തിരയിൽ നിന്നും വേദിയിലെത്തി ദൈവത്തിന്റെ സ്വന്തം നാട്ടിലെ നിങ്ങളാണെന്റെ ദൈവം എന്ന് ഡയലോഗും വിട്ടാണ് തിരിച്ചു പോയത്. തിരിച്ചിറങ്ങുമ്പോൾ പെയ്ത കനത്ത മഴയിലും സൂര്യയുടെ മുഖത്തെ ചിരി തണുത്തിരുന്നില്ല. ഇതിനു ശേഷമാണ് കൊച്ചി ഗോകുലം പാർക്ക് ഹോട്ടലിൽ മാധ്യമങ്ങളുമായുള്ള കൂടിക്കാഴ്ച. അവിടെ എത്തിയ മലയാളത്തിലെ അത്രയെ‍ാന്നും വലുതല്ലാത്ത ഒരു നടനെ തന്റെ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റാണ് സൂര്യ ഹസ്തദാനം ചെയ്തത്. മാധ്യമ പ്രവർത്തകരെ പരമാവധി തൃപ്തിപ്പെടുത്തുന്ന തരത്തിൽ അവരുടെ ചോദ്യങ്ങൾക്ക് ഉത്തരവും പറഞ്ഞു. തന്റെ വിമാനം പുറപ്പെടുന്നതിനും ഏതാനും മിനിറ്റുകൾ വരെ ഞാനടക്കമുള്ള മാധ്യമപ്രവർത്തകരുടെ ചിത്രമെടുപ്പിനും നിരവധി ചാനൽ, റേഡിയോ പ്രവർത്തകർക്ക് മാറി മാറി ഇന്റർവ്യൂവും നൽകാനും മനസുകാണിച്ചു. അന്യഭാഷയിലെ പല നടന്മാരും കേരളത്തിലെത്തുമ്പോൾ ഉന്തും തള്ളും ആക്രോശവും കണ്ടുശീലിച്ച എനിക്ക് സൂര്യയുടെ മുഖത്തെ ശാന്തത നാട്യമല്ലെന്ന് മനസിലാക്കാൻ കഴിയുന്നതായിരുന്നു.


 © ജോസ്കുട്ടി പനയ്ക്കൽ 2014 ഒാഗസ്റ്റ്  

ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...