2014, ഓഗസ്റ്റ് 8, വെള്ളിയാഴ്‌ച

യന്ത്രങ്ങൾ തരുമോ ജീവൻ...?

യന്ത്രങ്ങൾ ശിലായുഗം മുതൽ മനുഷ്യന്റെ കൂടപ്പിറപ്പാണ്. മനുഷ്യനെ വേട്ടയാടാൻ സഹായിച്ച കൽച്ചീളുമുതൽ തുടങ്ങുന്നു യന്ത്രങ്ങളുമായുള്ള നമ്മുടെ കൂട്ടുകെട്ട്. ഇപ്പോഴത് കവണ മുതൽ റോക്കറ്റ് വരെ എത്തിനിൽക്കുന്നു. തലമുറകളിലേക്ക് സ്നേഹം പകരുമ്പോൾ ഈ യന്ത്രങ്ങളും പിൻതലമുറക്കാരന് നൽകിവരുന്നത് നമ്മുടെ ശൈലി. പുതിയത് വാങ്ങി വരും തലമുറക്ക് നൽകുമ്പോൾ അതിനൊപ്പം പഴമയുടെ  അറിവും കൂടി പകർന്നു നൽകേണ്ടതുണ്ട്.

ഇന്ന് പലകുട്ടികളും മോട്ടോർ സൈക്കിൾ ഉപയോഗിക്കുന്നത് സാദാ സൈക്കിൾ ഉപയോഗിക്കാതെയാണ്. ബാലൻസ് ചെയ്യുന്നതിനൊപ്പം പെഡൽ ചവിട്ടുകയും റോഡിൽ സിഗ്നൽ കാണിക്കാനും മറ്റൊരാളെ പിന്നിലിരുത്തി കയറ്റം ചവിട്ടിക്കയറ്റാനുമെല്ലാം നല്ല കരുത്തും കരുതലും വേണം. ഈ ബാല പാഠങ്ങൾ അഭ്യസിക്കാതെ 250 സിസി മോട്ടോർ സൈക്കിൾ ആദ്യമായി കിട്ടുന്ന ഒരു കുട്ടിക്ക് മാതാപിതാക്കൾ വാങ്ങിനൽകിയ ഈ സ്നേഹം പൂർണമാകുമോയെന്ന് എനിക്ക് സംശയം.

കഴിഞ്ഞദിവസമാണ് അങ്കമാലി കറുകുറ്റി എസ്‌സിഎംഎസ് കോളജിലെ വിദ്യാർഥികളായ രണ്ടുപേർ മോട്ടോർ സൈക്കിളിൽ സഞ്ചരിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ മരിച്ചത്. രാത്രി 11ന് ഉണ്ടായ ഈ അപകടത്തിൽ വഴിയാത്രക്കാരനായ ഒരാളും മരിച്ചിരുന്നു. പിറ്റേന്ന് വാർത്താസംബന്ധമായി അവരുടെ കോളജിൽ എത്തിയ എനിക്ക് ഈ രണ്ട് വിദ്യാർഥികളുടെയും ഫേസ്ബുക്ക് പേജ് പരിശോധിക്കേണ്ടിവന്നു. അതിൽ കാണാൻ കഴിഞ്ഞതെല്ലാം  വാഹനത്തോടുള്ള സ്നേഹകാഴ്ചകളാണ്. വിങ്ങിപ്പൊട്ടി നിൽക്കുന്ന ഇവരുടെ കൂട്ടുകാരെയും കടന്ന്  ഈ യന്ത്രം അവരെ മരണത്തിന്റെ പിടിയിലേക്ക് തള്ളിവിട്ടപ്പോൾ നഷ്ടപ്പെട്ടത് ഇതുവാങ്ങാൻ പണം നൽകിയ മാതാപിതാക്കൾക്കാണ്. അതുപോലെ തന്നെ ഫേസ്ബുക്കിൽ തന്റെ ഇഷ്ടങ്ങളെ‍ാന്നും കുറിക്കാത്ത സെബാസ്റ്റ്യൻ പി. മാനുവൽ എന്ന ഒരു സാധുമനുഷ്യനും ഇതിൽപ്പെട്ട് ജീവൻ കളയേണ്ടിവന്നു എന്നത് വേദനയുടെ ആഴം വർദ്ധിപ്പിക്കുന്നു.

അകാലത്തിൽ പൊലിഞ്ഞ ആ മൂന്നുപേരുടെയും  കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുന്നു. ഇനി അപ്ഡേറ്റുകൾ നൽകാൻ കഴിയാത്ത ആ രണ്ട് വിദ്യാർഥികളുടെയും ഫേസ്ബുക്ക് പേജും താഴെ ചേർക്കുന്നു. 







അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...