2014, നവംബർ 22, ശനിയാഴ്‌ച

അത്രക്ക് ഓടിക്കയറാമോ?


മനസിൽ സന്തോഷം തോന്നിത്തുടങ്ങുന്നില്ലേ? രണ്ട് കിലോമീറ്റർ പോലും നടന്നാൽ തളർന്നിരുന്ന നിങ്ങളാണ് പതിനാറ് കിലോമീറ്റർ കിതച്ചും തളർന്നുമാണെങ്കിലും ഓടിത്തീർത്തിരിക്കുന്നത്. പലർക്കും കഴിയാത്തൊരു കാര്യമാണ് നിങ്ങൾ സാധിച്ചിരിക്കുന്നതെന്നുകൂടി ഓർമ്മിക്കുക. ശരീര പേശികൾക്ക് കുറച്ച് വേദനയും വലിവുമൊക്കെ വന്നിട്ടുണ്ടാകാം. എന്നാൽ അത് താൽക്കാലികം മാത്രമാണ്. മാരത്തൺ എന്നത് മൽസരയോട്ടം മാത്രമല്ല ഉദ്ദേശിക്കുന്നത്. ചിട്ടയായ പരിശീലനത്തിലൂടെ വളർന്നുവന്ന വിദേശത്തെയും സ്വദേശത്തെയും രാജ്യാന്തര താരങ്ങളെ നമുക്ക് ഓടിത്തോൽപ്പിക്കാനുമാകില്ല. പക്ഷേ അവരും നമ്മളും തമ്മിൽ ഓട്ടത്തിലെ അന്തരം എത്രയെന്ന് പരിശോധിക്കുന്നത് ഞാനും അത്ര മോശക്കാരനോ മോശക്കാരിയോ അല്ലെന്ന് അവനവനിൽത്തന്നെ അഭിമാനം വളർത്താൻ ഉപകരിക്കും. കൂടാതെ ഇത്രയേറെ കിലോമീറ്ററുകളൊന്നും തുടർന്നില്ലെങ്കിലും മൂന്നോ നാലോ കിലോമീറ്റർ മാരത്തൺ കഴിഞ്ഞും പരിശീലിക്കുന്നത് ശരീരത്തിനും മനസിനും ഏറെ ഗുണം ചെയ്യും.

കഴിഞ്ഞയിടെ സംസ്ഥാന പൊലീസ് കായികമേളയിൽ കണ്ടൊരു കാര്യംകൂടി പറഞ്ഞ് ഓട്ടത്തിന് അവധി നൽകിയിട്ടുള്ള ഈ ദിവസത്തിലെ കുറിപ്പ് അവസാനിപ്പിക്കാം. ആ കായികമേളയിൽ മെഡൽവേട്ടക്കാർ എസ്ഐ റാങ്കിൽ താഴെയുള്ളവരായിരുന്നു. സിഐ,ഡിവൈസ്പി,എസിപി,ഡിസിപി, എസ്പി... എന്നിങ്ങനെ ഐജി വരെയുള്ളവരെ സാക്ഷിയാക്കിയാണ് ഇവരെല്ലാം ഓടിയത്. പക്ഷേ വെറ്ററൻ താരങ്ങളായ ചിലരൊഴികെ മേൽറാങ്കിലുള്ള ഓഫീസർമാർ ആരും തന്നെ മൽസരത്തിന് ഇറങ്ങിയില്ല. കാരണങ്ങൾ പലതുണ്ടെങ്കിലും എടുത്തുപറയാവുന്നവ ഇവയാണ്. 1. താഴെ റാങ്കിലുള്ളവരോട് തോൽക്കാൻ മനസ് അനുവദിക്കുന്നില്ല. 2. പുതുതായി സർവീസിലെത്തിയ യുവാക്കളോട് ഏറ്റുമുട്ടാൻ വർഷങ്ങളോളം സീനിയറായ ശരീരവും അനുവദിക്കുന്നില്ല. ഈ മനസെല്ലാം മാറ്റിവച്ച് നമുക്ക് ഇറങ്ങാം പുതിയൊരു കായിക– ആരോഗ്യ സംസ്ക്കാരത്തിനായി. വേണമെങ്കിൽ വെല്ലുവിളിച്ചുകൊള്ളൂ നിങ്ങളുടെ വീട്ടിലെയൊ ഓഫിസിലെയോ ബോസിനെ...

മുൻപോസ്റ്റുകൾ  http://josekuttymanorama.blogspot.in എന്ന ബ്ലോഗിലും www.fb.com/josekuttypanackalphotojournalist എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.

#KochiInternationalHalfmarathon #CochinMarathon #Marathon #Kochi #Cochin #Run #Race #LetsRunAgain #JosekuttyPanackal #ജോസ്കുട്ടിപനയ്ക്കല്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...