2016, നവംബർ 2, ബുധനാഴ്‌ച

നമിച്ചുഞാൻ!

അവയവം മാറ്റിവയ്ക്കൽ ഇപ്പോൾ കേരളത്തിൽ ഒരു സംഭവമേയല്ല. വിമാനത്തിൽ പറന്നെത്തുന്ന ഹൃദയം മിനിറ്റുകൾക്കുള്ളിൽ മറ്റൊരാളിലേക്ക് ഘടിപ്പിക്കുന്നതും ഇപ്പോൾ പുതുമയല്ലാതായി മാറി. രജനീകാന്ത് അഭിനയിച്ച തമിഴ് സിനിമ ‘ശിവാജി’യിൽ മരിച്ച ശേഷം നായകൻ വൈദ്യശാസ്ത്രത്തിന്റെ കൂട്ടുപിടിച്ചു തിരിച്ചുവരുന്നതുപോലെ ഇവിടെയും സംഭവിച്ചു. സ്വന്തം ഹൃദയം നിലച്ച വ്യക്തിയാണ് തൃപ്പ‍ൂണിത്തുറ സ്വദേശി ജിതേഷ്. ഇന്ത്യയിലെ പരിമിതമായ സൗകര്യംവച്ച് കൊച്ചി ലിസി ആശുപത്രിയിൽ ഹൃദയ ഡോക്ടർ ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിൽ ഇദ്ദേഹത്തിന് പരിചരണം നൽകി. യന്ത്രങ്ങളാണ് പത്തുദിനത്തോളം ശരീരത്തിന് പുറത്ത് ഇദ്ദേഹത്തിന്റെ ഹൃദയമായി ജോലി ചെയ്തത്. അതിനുശേഷം മസ്തിഷ്ക്കമരണം സംഭവിച്ച മറ്റൊരാളുടെ ഹൃദയം ശരീരത്തോട് ചേർക്കുകയായിരുന്നു. അവയവദാനത്തെക്കുറിച്ച് വിവാദങ്ങളും വിശകലനങ്ങളും പലതുണ്ട്. പക്ഷേ മരിച്ച് ജീവിച്ചുവന്ന ജിതേഷ് വിതുമ്പുന്ന ഹൃദയത്തോടെ പറഞ്ഞവാക്കുകളിൽ ഹൃദയം ദാനം ചെയ്ത കുടുംബത്തോടും, പരിചരിച്ച ഡോക്ടർമാരോടുമുള്ള ഹൃദയവായ്പ് ഉണ്ടായിരുന്നു. ആശുപത്രിയിൽ ജിതേഷിനെ യാത്ര അയക്കാനെത്തിയ നടി മഞ്ജുവാര്യരും ഈ വാക്കുകളിൽ ഡോക്ടറെ നമിച്ചുപോയ്. Photo by Josekutty Panackal 
https://www.facebook.com/photo.php?fbid=1252947891422276&set=a.303385119711896.89600.100001212323304&type=3&theater

#HeartTransplant #Jithesh #Actress #ManjuWarrier#Doctor #JoseChakkoPeriyappuram

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ആ ഹീറോകൾ ഇപ്പോൾ എവിടെയാണ്…? സിൽക്യാര തുരങ്ക ഡയറീസ്...

  ഈ 12 പേരും അന്ന് സിൽക്യാര തുരങ്കത്തിൽ നിന്നിറങ്ങിവന്ന 41 തൊഴിലാളികൾക്കൊപ്പം വന്നവരാണ്. പക്ഷേ അന്നത്തെ ആളിലും ആരവത്തിലും ആംബുലൻസുകളുടെ ...