2010ലെ ഓണത്തിരക്കിലേക്ക് തൃശൂർ നഗരം അമരുന്നു. രാവിലെ ഓഫീസിലേക്കുള്ള യാത്രക്കിടെയാണ് നഗരത്തിലെ റോഡിൽ പശുപ്രസവിച്ചെന്നും ഗതാഗതക്കുരുക്കെന്നും അറിയിച്ച് ഫോൺ വന്നത്. നേരെ അവിടേക്ക്...അലഞ്ഞുതിരിഞ്ഞുനടക്കുന്ന കാളക്കൂറ്റന്റെ ചവിട്ടേറ്റ്, പരുക്കേറ്റ കിടാവ് സമീപത്തെ പോസ്റ്റോഫീസിനോട് ചേർന്നുള്ള മതിലിനരികിൽ കിടക്കുന്നതാണ് ചെന്നപ്പോൾ കാണുന്നത്. ഇതിൽ അരിശംമൂത്ത് തള്ളപശു സമീപ പ്രദേശത്തെത്തുന്നവരെയെല്ലാം ഓടിച്ചുകൊണ്ടിരിക്കുന്നു.
ഈ പോസ്റ്റോഫീസിന്റെ ഇടവഴിയിലൂടെയാണ് മറ്റ് പല സർക്കാർ ഓഫീസുകളിലേക്കുമുള്ള കുറുക്കുവഴി. കഥയറിയാതെ ഇതുവഴി കടന്നുവരുന്നവർക്ക് തള്ള പശുവിന്റെ കൂർത്തകൊമ്പിനുള്ള 'സമ്മാനവും' കിട്ടുന്നുണ്ട്. ജനങ്ങളെ ഓടിക്കാനുള്ള അമ്മ പശുവിന്റെ തിരക്കിൽ പാലുകിട്ടാതെ കിടാവിന്റെ അവസ്ഥ മോശമായി. എനിക്കൊപ്പം മറ്റ് പത്ര ഫോട്ടോഗ്രാഫർമാരും സംഭവമറിഞ്ഞ് എത്തിക്കൊണ്ടിരിക്കുന്നു. ഇതിനിടെ ഈ വഴിയുടെ രണ്ട് പ്രവേശന സ്ഥലങ്ങളിലും കയർകെട്ടി ആളുകൾ പ്രതിബന്ധം സൃഷ്ടിച്ചു. കൂടാതെ രണ്ട് അരികിലും 'പശുവിന്റെ കുത്തുകിട്ടും' എന്ന് അനൗൺസ് ചെയ്യാൻ യുവാക്കളും നിരന്നു. പതിനൊന്നുമണി ആയതോടെ പല ഫോട്ടോഗ്രാഫർമാരും സ്ഥലംവിട്ടു.
ഇനി ഞങ്ങൾ മൂന്നുപേർ മാത്രം. ഇടവഴിയിൽ നിന്നും കിടാവിനെ ആരെങ്കിലും എടുത്ത് അപ്പുറത്തേക്ക് കിടത്തിയാൽ സംഗതി ഓകെ. പക്ഷേ തള്ള പശുവിന്റെ കുത്തുപേടിച്ച് ആരും അടുക്കുന്നില്ല. ഞാൻ ഫയർഫോഴ്സിനെ വിളിച്ച് സഹായം അഭ്യർത്ഥിച്ചു. പക്ഷേ പശു നഗരത്തിലിറങ്ങി ആളുകൾക്ക് കൂടുതൽ പ്രശ്നമുണ്ടാക്കുമെന്നും കോർപറേഷനാണ് ഇതിന്റെ നടപടിയെടുക്കേണ്ടതെന്നും അവർ പറഞ്ഞു. കോർപറേഷനിലാകട്ടെ ഫോൺ എടുക്കുന്നതുപോലുമില്ല.
ഇതിനിടെ ഒരാൾ വന്ന് പത്രഫോട്ടോഗ്രാഫർമാരോടായി 'ഫോട്ടോഷ്ടാറ്റ് ... കഠയുടെ... ഫടം... ഫത്രത്തിൽ കൊടുക്കണം' എന്നു പറഞ്ഞു. സംഗതി അറിയാതെ കണ്ണുതള്ളി നിന്നവരോട് ഓണത്തിന്റെ 'സ്പിരിറ്റിലാണ്'് കക്ഷി എന്ന് മറ്റൊരാൾ അടക്കം പറഞ്ഞു. വിശന്നുവലഞ്ഞ് സംഭവത്തിന് ഒരു അന്ത്യം കണ്ടശേഷം ഇവിടെനിന്നും ഒഴിവാകാൻ കാത്തിരിക്കുന്ന ഞങ്ങൾക്കൊരു തീപ്പൊരി കത്തി. ഫോട്ടോസ്റ്റാറ്റ് കടക്ക് പകരം ചേട്ടന്റെ പടം കൊടുക്കാം പക്ഷേ ഈ കിടാവിനെ എടുത്ത് അപ്പുറത്ത് കിടത്തണം. സംഗതി ഏറ്റു. വലിയൊരു വടിയൊക്കെ സംഘടിപ്പിച്ച് കക്ഷിയെത്തി തള്ള പശുവിനെ ഓടിച്ചു. കുട്ടിയെ എടുത്ത് വഴിതടസം സൃഷ്ടിക്കാത്ത സ്ഥലത്ത് കിടത്തി. തിരിച്ച് പാഞ്ഞെത്തിയ തള്ളപശു വടിയൊക്കെ പിടിച്ചുനിൽക്കുന്ന കക്ഷിയെ കുത്താൻ ആഞ്ഞെങ്കിലും കുട്ടിയെ കണ്ട് ആശ്വസിച്ച് അവിടേക്ക് തിരിഞ്ഞു. ഉച്ചയായെങ്കിലും ഇനിയെങ്കിലും പ്രഭാതഭക്ഷണം കഴിക്കാമെന്ന ആശ്വാസത്തോടെ രാവിലെ മുതലുള്ള ചിത്രങ്ങളുടെ ഫോട്ടോ സ്റ്റോറിയുമായി ഞങ്ങളും പിരിഞ്ഞു.
ജോസ്കുട്ടി പനയ്ക്കൽ . ഒാഗസ്റ്റ് 2010
ഈ പോസ്റ്റോഫീസിന്റെ ഇടവഴിയിലൂടെയാണ് മറ്റ് പല സർക്കാർ ഓഫീസുകളിലേക്കുമുള്ള കുറുക്കുവഴി. കഥയറിയാതെ ഇതുവഴി കടന്നുവരുന്നവർക്ക് തള്ള പശുവിന്റെ കൂർത്തകൊമ്പിനുള്ള 'സമ്മാനവും' കിട്ടുന്നുണ്ട്. ജനങ്ങളെ ഓടിക്കാനുള്ള അമ്മ പശുവിന്റെ തിരക്കിൽ പാലുകിട്ടാതെ കിടാവിന്റെ അവസ്ഥ മോശമായി. എനിക്കൊപ്പം മറ്റ് പത്ര ഫോട്ടോഗ്രാഫർമാരും സംഭവമറിഞ്ഞ് എത്തിക്കൊണ്ടിരിക്കുന്നു. ഇതിനിടെ ഈ വഴിയുടെ രണ്ട് പ്രവേശന സ്ഥലങ്ങളിലും കയർകെട്ടി ആളുകൾ പ്രതിബന്ധം സൃഷ്ടിച്ചു. കൂടാതെ രണ്ട് അരികിലും 'പശുവിന്റെ കുത്തുകിട്ടും' എന്ന് അനൗൺസ് ചെയ്യാൻ യുവാക്കളും നിരന്നു. പതിനൊന്നുമണി ആയതോടെ പല ഫോട്ടോഗ്രാഫർമാരും സ്ഥലംവിട്ടു.
ഇനി ഞങ്ങൾ മൂന്നുപേർ മാത്രം. ഇടവഴിയിൽ നിന്നും കിടാവിനെ ആരെങ്കിലും എടുത്ത് അപ്പുറത്തേക്ക് കിടത്തിയാൽ സംഗതി ഓകെ. പക്ഷേ തള്ള പശുവിന്റെ കുത്തുപേടിച്ച് ആരും അടുക്കുന്നില്ല. ഞാൻ ഫയർഫോഴ്സിനെ വിളിച്ച് സഹായം അഭ്യർത്ഥിച്ചു. പക്ഷേ പശു നഗരത്തിലിറങ്ങി ആളുകൾക്ക് കൂടുതൽ പ്രശ്നമുണ്ടാക്കുമെന്നും കോർപറേഷനാണ് ഇതിന്റെ നടപടിയെടുക്കേണ്ടതെന്നും അവർ പറഞ്ഞു. കോർപറേഷനിലാകട്ടെ ഫോൺ എടുക്കുന്നതുപോലുമില്ല.
ഇതിനിടെ ഒരാൾ വന്ന് പത്രഫോട്ടോഗ്രാഫർമാരോടായി 'ഫോട്ടോഷ്ടാറ്റ് ... കഠയുടെ... ഫടം... ഫത്രത്തിൽ കൊടുക്കണം' എന്നു പറഞ്ഞു. സംഗതി അറിയാതെ കണ്ണുതള്ളി നിന്നവരോട് ഓണത്തിന്റെ 'സ്പിരിറ്റിലാണ്'് കക്ഷി എന്ന് മറ്റൊരാൾ അടക്കം പറഞ്ഞു. വിശന്നുവലഞ്ഞ് സംഭവത്തിന് ഒരു അന്ത്യം കണ്ടശേഷം ഇവിടെനിന്നും ഒഴിവാകാൻ കാത്തിരിക്കുന്ന ഞങ്ങൾക്കൊരു തീപ്പൊരി കത്തി. ഫോട്ടോസ്റ്റാറ്റ് കടക്ക് പകരം ചേട്ടന്റെ പടം കൊടുക്കാം പക്ഷേ ഈ കിടാവിനെ എടുത്ത് അപ്പുറത്ത് കിടത്തണം. സംഗതി ഏറ്റു. വലിയൊരു വടിയൊക്കെ സംഘടിപ്പിച്ച് കക്ഷിയെത്തി തള്ള പശുവിനെ ഓടിച്ചു. കുട്ടിയെ എടുത്ത് വഴിതടസം സൃഷ്ടിക്കാത്ത സ്ഥലത്ത് കിടത്തി. തിരിച്ച് പാഞ്ഞെത്തിയ തള്ളപശു വടിയൊക്കെ പിടിച്ചുനിൽക്കുന്ന കക്ഷിയെ കുത്താൻ ആഞ്ഞെങ്കിലും കുട്ടിയെ കണ്ട് ആശ്വസിച്ച് അവിടേക്ക് തിരിഞ്ഞു. ഉച്ചയായെങ്കിലും ഇനിയെങ്കിലും പ്രഭാതഭക്ഷണം കഴിക്കാമെന്ന ആശ്വാസത്തോടെ രാവിലെ മുതലുള്ള ചിത്രങ്ങളുടെ ഫോട്ടോ സ്റ്റോറിയുമായി ഞങ്ങളും പിരിഞ്ഞു.
ജോസ്കുട്ടി പനയ്ക്കൽ . ഒാഗസ്റ്റ് 2010